TMJ
searchnav-menu
post-thumbnail

TMJ Daily

ലോസ് ആഞ്ചലസില്‍ വീണ്ടും കാട്ടുതീ പടരുന്നു

23 Jan 2025   |   1 min Read
TMJ News Desk

ലോസ് ആഞ്ചലസില്‍ വീണ്ടും കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപമാണ്  കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത്. ലോസ് ആഞ്ചലസിന് എണ്‍പത് കിലോമീറ്റര്‍ വടക്കാണ് വീണ്ടും കാട്ടുതീ പടരുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ 8,000ത്തിലേറെ ഏക്കറിലേക്ക് കാട്ടുതീ പടര്‍ന്ന് പിടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കാട്ടുതീ പടര്‍ന്നതോടെ ഏതാണ്ട് 31,000ത്തോളം ആളുകള്‍ക്കാണ് ഇവിടെ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിശക്തമായ വരണ്ട കാറ്റിന് പിന്നാലെ അതിതീവ്ര തീപിടുത്ത മുന്നറിയിപ്പും ദക്ഷിണ കാലിഫോര്‍ണിയയില്‍ നല്‍കിയിട്ടുണ്ട്. റെഡ് ഫ്‌ലാഗ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദക്ഷിണ കാലിഫോര്‍ണിയയില്‍ ഏകദേശം 1,000 അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. 

നേരത്തെ ലോസ് ആഞ്ചലസിനെ പ്രതിസന്ധിയിലാക്കിയ തീപിടുത്തം കൂടുതല്‍ നിയന്ത്രണത്തിലായതായി അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോസ് ആഞ്ചലസില്‍ ഇതുവരെ 28 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി ഏഴിന് പടര്‍ന്ന ലോസ് ആഞ്ചലസിലെ കാട്ടുതീ പസഫിക് പാലിസേഡ്‌സ്, അല്‍തഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ്  പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നിരുന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വരണ്ട കാലാവസ്ഥയാണ് തീപടരാനുണ്ടായ പ്രധാന കാരണം.




#Daily
Leave a comment