TMJ
searchnav-menu
post-thumbnail

TMJ Daily

ഡോളറിനെ ദുര്‍ബലപ്പെടുത്തില്ല: ഇന്ത്യ

08 Dec 2024   |   1 min Read
TMJ News Desk

യുഎസ് ഡോളറിനെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ അംഗമായ ബ്രിക്‌സ് കൂട്ടായ്മ ഡോളറിന് എതിരായ വിനിമയ സംവിധാനത്തിനുവേണ്ടി പരിശ്രമിക്കുന്നതിനെതിരെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഈ രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. എന്നാല്‍ പുതിയ വിനിമയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബ്രിക്‌സിലെ മറ്റൊരംഗമായ റഷ്യ പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് കൂട്ടായ്മയിലെ പ്രമുഖ ശക്തിയായ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ട്രംപ് ഭരണകൂടവുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമായിരിക്കും ഉണ്ടാകുകയെന്ന് കഴിഞ്ഞ ദിവസം ജയശങ്കര്‍ ദോഹ ഫോറത്തില്‍ പറഞ്ഞിരുന്നു.

'ഒന്നാം ട്രംപ് ഭരണകൂടവുമായി ഞങ്ങള്‍ക്ക് ശക്തമായ ബന്ധം ആണ് ഉണ്ടായിരുന്നത്,' അദ്ദേഹം പറഞ്ഞു. ക്വാഡ് കൂട്ടായ്മ പുനരാരംഭിച്ചത് ട്രംപിന്റെ കാലയളവില്‍ ആയിരുന്നുവെന്ന് ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. അതേസയം, ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണആഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ബ്രിക്സ്.

നിലവില്‍ ബ്രിക്‌സ് കറന്‍സിയുടെ നിര്‍ദ്ദേശം ഇല്ലെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. 'ബ്രിക്‌സ് ധന ഇടപാടുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇന്ത്യ ഒരിക്കലും ഡീ-ഡോളറൈസേഷനെ അനുകൂലിക്കുന്നില്ല. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുണൈറ്റഡ് സ്റ്റേറ്റ്. ഡോളറിനെ ദുര്‍ബലപ്പെടുത്താന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment