TMJ
searchnav-menu
post-thumbnail

TMJ Daily

സ്ത്രീ തൊഴിലാളികള്‍ക്ക് തുല്യശമ്പളം നല്‍കണം

27 Aug 2024   |   1 min Read
TMJ News Desk

ബ്രിട്ടീഷ് റീട്ടെയിലര്‍ നെക്സ്റ്റില്‍ (NXT.L) തുല്യവേതനത്തിനായുള്ള കേസില്‍ തൊഴിലാളികള്‍ക്ക് അനുകൂല വിധി. നെക്സ്റ്റിലെ വിപണന കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടായിരുന്നതുമായ 3,500 ഓളം തൊഴിലാളികള്‍ക്കാണ് ഈ വിധി ഗുണകരമാവുക. തുല്യ വേതനത്തിനായുള്ള ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തില്‍ തൊഴിലാളികള്‍ വിജയിച്ചതായി അവരുടെ അഭിഭാഷകര്‍ അറിയിച്ചു

നെക്സ്റ്റ് അതിന്റെ വെയര്‍ഹൗസ് തൊഴിലാളികളേക്കാള്‍ കുറഞ്ഞ ശമ്പള നിരക്കില്‍ സ്ത്രീകളായ സെയില്‍സ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. ഇത് ലിംഗ വിവേചനമല്ലെന്ന വാദം എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ അംഗീകരിച്ചില്ലെന്ന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന നിയമ സ്ഥാപനമായ ലീ ഡേ പറഞ്ഞു

തൊഴിലാളികള്‍ക്ക് ആറ് വര്‍ഷം മുമ്പ് വരെയുള്ള തുക ലഭിക്കാന്‍ അര്‍ഹതയുണ്ടാകുമെന്നും ഇത് മൊത്തത്തില്‍ ഏകദേശം 39.6 മില്യണ്‍ ഡോളര്‍ വരുമെന്ന് കണക്കാക്കുന്നു.

സമാനമായ വേറെയും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. Asda, Tesco (TSCO.L), Sainsbury's (SBRY.L), മോറിസണ്‍സ് തുടങ്ങിയ കമ്പനികളിലെ സമാന കേസുകളില്‍ ഈ വിധി സഹായകമാകും. ആ കമ്പനികളില്‍ നിന്നായി കേസ് നടത്തുന്ന 112,000 ജീവനക്കാര്‍ക്ക് ഈ വിധി 'വലിയ പ്രോത്സാഹനം' ആയിരിക്കുമെന്ന് ലീ ഡേ പറഞ്ഞു.  

വടക്കന്‍ ഇംഗ്ലണ്ടിലെ ലീഡ്സിലെ ട്രിബ്യൂണല്‍ 2023-ല്‍, നെക്സ്റ്റ് സ്റ്റോറുകളിലെ സ്ത്രീകളുടെ ജോലി വെയര്‍ഹൗസിലെ ജോലിക്ക് തുല്യമാണെന്ന് വിധിച്ചിരുന്നു.

തുല്യവേതനത്തിനായും വിവേചനത്തിനെതിരായും നിമയനിര്‍മ്മാണത്തിനുള്ള ആവശ്യകതയിലേക്ക് ചൂണ്ടുന്ന വിധിയാണിതെന്ന് ലീ ഡേ പാര്‍ട്ണര്‍ എലിസബത്ത് ജോര്‍ജ് അഭിപ്രായപ്പെട്ടു. തുല്യജോലിക്ക് കൂടുതല്‍ പുരുഷന്മാര്‍ ജോലി ചെയ്യുന്ന ഇടങ്ങളല്ല എന്ന പേരില്‍ തൊഴിലുടമകള്‍ക്ക് മാര്‍ക്കറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം നല്‍കാനാവില്ല, വേതനം ജോലികള്‍ക്കുള്ള നിരക്കാണ്,' അവര്‍ പറഞ്ഞു.

നെക്സ്റ്റിന് ഉയര്‍ന്ന വേതനം നല്‍കേണ്ടതാണെന്നും എന്നാല്‍ സാമ്പത്തിക കാരണങ്ങളാല്‍ അത് വേണ്ടെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചതായി അവര്‍ പറഞ്ഞു. പ്രത്യക്ഷമായ വിവേചനം, ബോണസ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ട്രിബ്യൂണല്‍ നിരസിച്ചു. ''ഈ ആവശ്യങ്ങളില്‍ അപ്പീല്‍ നല്‍കുമെന്ന് ലീ ഡേ പറഞ്ഞു.

ട്രിബ്യൂണല്‍ തലത്തില്‍ തീരുമാനത്തിലെത്തുകയും നിയമ തത്വത്തെ അടിസ്ഥാനമാക്കി നിരവധി പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത സ്വകാര്യ മേഖലയിലെ ആദ്യത്തെ തുല്യ വേതന നടപടിയാണിതെന്ന് ലീ ഡേ അവകാശപ്പെട്ടു.




#Daily
Leave a comment