
ആർ എസ് വി തടയാൻ വാക്സിനേഷനും ആന്റിബോഡിയും ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന
നവജാതശിശുക്കളിലെ റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (ആർ എസ് വി) അണുബാധ തടയുന്നതിനായി ഗർഭിണികൾക്ക് വാക്സിനേഷൻ നൽകാനും കുട്ടികൾക്ക് ആന്റിബോഡി നൽകാനും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു.
സാധാരണഗതിയിൽ ജലദോഷം പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ആർ എസ് വി ശിശുക്കളിലും മുതിർന്നവരിലും ഉണ്ടാവുന്ന ഗുരുതരമായ അണുബാധയ്ക്കും മരണത്തിനും കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ആർ എസ് വി സംബന്ധമായ മരണങ്ങളിൽ ഏറെയും സംഭവിക്കുന്നത്, താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ 1,01,400 ആർ എസ് വി മരണങ്ങളാണ് ഒരു വർഷത്തിൽ റിപ്പോർട്ട് ചെയ്തത്.
ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് 28ാം ആഴ്ചയുടെ ആരംഭത്തിൽ ആദ്യ ഡോസ് നൽകണമെന്ന് ഡബ്ലൂഎച്ച്ഒ നിർദ്ദേശിക്കുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് ഉപയോഗിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്പിലും ലഭ്യമായ ഏക വാക്സിൻ ആണ് ഫൈസർ അബ്രിസ്വോ എന്ന ആർ എസ് വി വാക്സിൻ. ജപ്പാൻ, കാനഡ തുടങ്ങിയ ചില വിപണികളിലും ഇതിന് അംഗീകാരമുണ്ട്.
യുകെയിലും യുഎസിലും മറ്റു ചില രാജ്യങ്ങളിലും നവജാതശിശുക്കൾക്കും കുട്ടികൾക്കും അനുവദനീയമായ വാക്സിനുകളാണ് സിനോഫിയും, ആസ്ട്രസെനീക്കയുടെ ആന്റിബോഡിയും, ബെയ്ഫോർട്ടും, എന്നാൽ ഈ രാജ്യങ്ങളിൽ ഇതിന്റെ വിതരണം പരിമിതമാണ്. ഉത്പാദകർക്ക് ബെയ്ഫോർട്ടിനുള്ള ഒരു അധിക നിർമ്മാണ അനുമതി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ലഭ്യമാക്കിയിരുന്നു.
ഡബ്ലുഎച്ച്ഒയുടെ സ്ട്രാറ്റ്ജറിക് അഡ്വൈസറി ഗ്രൂപ്പ് വിതരണം സംബന്ധിച്ച ആശങ്കകളും ആന്റിബോഡിയുടെ ഉയർന്ന വിലയെപ്പറ്റിയുള്ള ഉത്കണ്ഠകളും വിലയിരുത്തുകയും ചെയ്തിരുന്നു. ഇത്തരം ആശങ്കകൾ ചികിത്സ ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതിൽ തടസമാവുകയും തുല്യത പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
ആഗോളമായി വിതരണം അനുവദിക്കുന്നതിനും ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള തുല്യത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലും ഞങ്ങൾ കാത്തിരിക്കുകയാണെന്ന് ഡബ്ലുഎച്ച്ഒയുടെ സ്ട്രാറ്റ്ജറിക് അഡ്വൈസറി ഗ്രൂപ്പ് അംഗം ഹന്ന നോഹൈനക് പറയുന്നു.
ഇത്തവണ ലോകാരോഗ്യ സംഘടനയുടെ ഉപദേശക സംഘം കുട്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്, പ്രായമായവർക്ക് ഇത് ലഭ്യമാക്കുന്നത് സംബന്ധിച്ച് നിരവധി രാജ്യങ്ങളിൽ നിന്നുള്ള അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്ന് നോഹൈനക് പറയുന്നു.
പല രാജ്യങ്ങളിലും പ്രായമായവർക്കായി വാക്സിനേഷൻ പരിപാടികൾ നിലനിൽക്കുന്നില്ലാത്തത് കൊണ്ട് തന്നെ പ്രായമായവർക്ക് ഇത് ശുപാർശ ചെയ്യുന്നതിൽ വെല്ലുവിളി നിലനിൽക്കുന്നുണ്ടെന്ന് ഡബ്ലുഎച്ച്ഒ എക്സിക്യൂട്ടീവ് ജോക്കീം ഹോംബാക്ക് പറഞ്ഞു