
ജയം മാത്രം നല്ലതും തോല്‍വി ചീത്തയുമെന്ന ബൈനറി അല്ല ജീവിതം
സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍,വ്യക്തിപരമായ പ്രതിസന്ധികള്‍, എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ജീവിതത്തോട് സ്വയം വിടപറയുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി വരുകയാണ്. സാമ്പത്തിക പ്രയാസങ്ങളും വേര്‍പിരിയലുകളും ഭാവിയെ കുറിച്ചുള്ള ആശങ്കകളുമൊക്കെ പിയര്‍ഗ്രൂപ്പ് പ്രഷറുകളുമൊക്കെ മുമ്പില്ലാത്ത വിധം മലയാളിയെ പ്രത്യേകിച്ച് കൗമാരക്കാരെ ഉലയ്ക്കുന്നുണ്ടോ മലയാളി കൗമാരക്കാരും യുവതയും നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും തിരിച്ചറിയാന്‍ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം പാകപ്പെട്ടിട്ടുണ്ട് എന്ന ചോദ്യവും ഈ വിഷയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേരളത്തിലെ കൗമാരക്കാരുടെയും യുവതലമുറയുടെയും ഇടയില്‍ കണ്ടുവരുന്ന ആത്മഹത്യ പ്രവണതയുടെ അടിസ്ഥാനകാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച് സൈക്കോളജിസ്റ്റ് ദിവ്യ കെ തോമസ് സംസാരിക്കുന്നു.
കുട്ടികളും യുവാക്കളും നേരിട്ടു കൊണ്ടിരിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പലരീതിയില്‍ സമൂഹത്തില്‍ പ്രതിഫലിക്കുന്നുണ്ട്. വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ അല്ലെങ്കില്‍ ടീനേജ് ആത്മഹത്യകളുടെ വാര്‍ത്തകള്‍ നിരന്തരം വരുന്നു. ഇതിന് പിന്നിലെ കാരണങ്ങള്‍ എന്താകാം?
കേരളത്തിലെ യുവാക്കളുടെയും കുട്ടികളുടെയും എന്ന് മാത്രമല്ല എല്ലാ പ്രായത്തിലുള്ളവരുടെയും മാനസികാരോഗ്യം ഏറെ ആശങ്കപ്പെടുത്തുന്ന കാലഘട്ടമാണിത്. സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നതിനാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തേണ്ടതുണ്ട്. ആത്മഹത്യാ പ്രവണതയുടെ കാര്യത്തില്‍ നമ്മള്‍ മനസിലാക്കേണ്ടത് ഇതെല്ലാം മുന്‍കാലഘട്ടങ്ങളിലും ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയായി അതില്‍ വര്‍ദ്ധനവ് കാണുന്നു എന്നതാണ്. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ഇത്തരം വാര്‍ത്തകളാണ് മുഴച്ചു നില്‍ക്കുന്നത്.REPRESENTATIVE IMAGE | WIKI COMMONS
കേരളത്തില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍ പറയാം. പൊതുവെ കുട്ടികളെല്ലാം ഇപ്പോള്‍ വിദേശത്തേക്ക് പോകാനുള്ള പരിശ്രമങ്ങളിലാണ്. അത്തരമൊരു ട്രെന്‍ഡ് നിലനില്‍ക്കുന്നുണ്ട്. ഉദ്ദേശിക്കുന്ന പോലെ അത് സാധിക്കാതെ വരുമ്പോഴുള്ള മാനസിക ബുദ്ധിമുട്ടെല്ലാം ഇതുമായി ബന്ധപ്പെട്ട വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നു. വീട്ടുകാരും അതിനായി പരിശ്രമിക്കുന്നു, കുടുംബത്തിന്റെ പ്രതീക്ഷകള്‍ അതിനെ ചുറ്റിപറ്റിയാകുന്നു, ഇതെല്ലാം ഇല്ലാതാകുമ്പോഴുള്ള അവസ്ഥ മാനസികാരോഗ്യത്തെ തകര്‍ക്കുന്നതായി മനസിലാക്കുന്നു. റിലേഷന്‍ഷിപ്പുകള്‍ പ്രധാനപ്പെട്ട ഘടകമാണ്. റിലേഷന്‍ഷിപ്പ് മാറി ഫ്രണ്ട്ഷിപ്പും സിറ്റുവേഷന്‍ഷിപ്പുമെല്ലാം മാത്രമാകുന്ന കാലഘട്ടത്തില്‍, അതിനകത്തു വരുന്ന വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്നതിന് കഴിയാനാകാത്തത് പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്. എത്രയൊക്കെ സുഹൃത്തുക്കളും, മറ്റ് സാധ്യതകളും ഉണ്ടെങ്കിലും ഏകാന്തത എന്ന അനുഭവം ആളുകളില്‍ ഉണ്ടാകുന്നു. ബന്ധങ്ങളെല്ലാം ആഴമേറിയതോ, അര്‍ത്ഥവത്തായതോ, ആരോഗ്യകരമോ അല്ലാതാക്കുന്ന അവസ്ഥ കണ്ടുവരുന്നു. ഇതെല്ലാം ആത്മഹത്യാ പ്രവണതകളിലേക്ക് ആളുകളെ എത്തിക്കുന്ന ചില പൊതു ഘടകങ്ങളാണ്.
പത്താം ക്ലാസ്, പ്ലസ്ടു പോലുള്ള പൊതു പരീക്ഷ സമയത്ത് കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരീക്ഷയും വിജയവും, കരിയര്‍ ഗൈഡന്‍സ്, കോച്ചിംഗ് സ്ഥാപനങ്ങള്‍, ഇതെല്ലാം ചേര്‍ന്ന സമ്മര്‍ദ്ദം കുട്ടികളെ ബാധിക്കുന്നുണ്ടോ?
പൊതുപരീക്ഷ കാലത്തെ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ എല്ലാ കാലത്തും ഉണ്ടെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പത്രങ്ങളില്‍ ആത്മഹത്യ വാര്‍ത്തകള്‍ കാണാം. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളുടെ അതിപ്രസരത്തിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ ഹൈലറ്റ് ചെയ്ത് കാണിക്കുന്നു. രണ്ട് തരത്തിലാണിത് സമൂഹത്തെ ബാധിക്കുന്നത്. പോസ്റ്റീവ് ഇംപാക്റ്റ് എന്താണെന്നാല്‍ ഇതിനെക്കുറിച്ചുള്ള അറിവ് ആളുകളിലേക്ക് എത്തുന്നു എന്നതാണ്. നെഗറ്റീവ് ഇംപാക്ട് എന്താണെന്നാല്‍ സമൂഹത്തിലെ വൈകാരികമായി ദുര്‍ബലരായ ആളുകള്‍ ഇത് കാണുമ്പോള്‍ പ്രശ്‌നങ്ങള്‍ വന്നാല്‍ ഇങ്ങനെയൊക്കെയാണ് എല്ലാവരും ചെയ്യുന്നതെന്ന് ധരിക്കുന്നു. മത്സര പരീക്ഷകളില്‍ അല്ലെങ്കില്‍ മത്സര പ്രവണതയില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സമ്മര്‍ദ്ദമുണ്ട്, വീട്ടുകാരുടെ പ്രതീക്ഷകള്‍ നല്‍കുന്ന സമ്മര്‍ദ്ദമുണ്ട്. നല്ല റിസള്‍ട്ട് എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല, മാത്രമല്ല വലിയ ഫീസാണ് കോച്ചിംഗ് സെന്ററുകള്‍ ഈടാക്കുന്നത്. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലാണ്. അധ്യാപകരെല്ലാം ജോലി സംബന്ധമായ ഡോക്യുമെന്റേഷന്റേയും അക്രഡിറ്റേഷന്റേയും തിരക്കിലാണ്. യഥാസമയം അപ്‌ഡേഷന്‍സ് നടന്നില്ലെങ്കില്‍ അധ്യാപകരെ സംബന്ധിച്ച് അവരുടെ റാങ്കിങ്ങിനെയും സ്ഥലമാറ്റത്തെയുമെല്ലാം ബാധിക്കുന്ന അവസ്ഥ. അവരെല്ലാം ഇത്തരം കാര്യങ്ങളുടെ സമ്മര്‍ദ്ദത്തിലാണ്. പുതിയ പരിശീലനങ്ങളും വൈദഗ്ധ്യവും നേടുന്ന തിരക്കുകള്‍, എല്ലാ രേഖകകളും കൃത്യമായി മേലധികാരികള്‍ക്ക് അയക്കേണ്ട തിരക്കുകള്‍ എന്നിങ്ങനെ വിവിധ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്ന സമ്മര്‍ദ്ദത്തിലാണവര്‍. അതോടൊപ്പം തന്നെ ലഹരി ഉള്‍പ്പെടെയുള്ള കുട്ടികളെ സംബന്ധിച്ച പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനറിയാതെ, ഇടപെട്ടാല്‍ പ്രതികരണം എന്താവുമെന്നറിയാതെ പരസ്പരം മിണ്ടാതായി പോകുന്ന അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളുമുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
പണ്ടത്തെ രാഷ്ട്രീയ സാഹചര്യമോ പശ്ചാത്തലമോ അല്ല ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ളത്. അതിന്റെ ശൈലിയില്‍ വ്യത്യാസം വന്നിരിക്കുന്നു. പണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ നിലപാടുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, പരസ്പരമുള്ള രാഷ്ട്രീയ വിയോജിപ്പുകള്‍ തീര്‍ക്കുന്നത് ആയുധങ്ങളിലൂടെയും പരസ്പരം അക്രമിച്ചുമാണ്. ഇവിടെ അക്കാദമിക കാര്യങ്ങള്‍ക്കുപരിയായി ഒരു കൗണ്‍സിലിങ് മനോഭാവത്തോടെ വിദ്യാര്‍ത്ഥികള സമീപിക്കാന്‍ അധ്യാപകര്‍ക്കാവുന്നില്ല. അങ്ങനെ ചെയ്താല്‍ ബാഹ്യമായ ഇടപെടലുകള്‍ ഉണ്ടാകുമോ എന്ന ഭയം അവര്‍ക്കിടയില്‍ ഉണ്ടെന്നതാണ് യഥാര്‍ത്ഥ്യം.
കുടുംബ സാഹചര്യങ്ങള്‍, കുട്ടികളുടെ വളര്‍ച്ചാ കാലഘട്ടം എന്നിവ മാനസികാരോഗ്യത്തില്‍ ചെലുത്തുന്ന പങ്ക് എത്രത്തോളമാണ്? നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
കുടുംബം അല്ലെങ്കില്‍ കുടുംബ സാഹചര്യം എന്നൊരു സങ്കല്‍പ്പം മാറുന്നത് തന്നെ കുട്ടികളുടെ മാനസിക വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. കുടുംബം അതുമായി ബസപ്പെട്ട ആഘോഷങ്ങളും ഒത്തുചേരലുമെല്ലാം പ്രധാനപ്പെട്ടതായിരുന്നു. മുതിര്‍ന്ന ആളുകളെല്ലാം ഇപ്പോള്‍ വീടുകളിലില്ല. അതുകൊണ്ട് തന്നെ പല പ്രായത്തിലുളളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ, ഇടപഴകണമെന്നോ, അവരുടെ ഭാഷയെ എങ്ങനെ ഉള്‍ക്കൊള്ളണമെന്നോ കുട്ടികള്‍ക്ക് പരിശീലനം ലഭിക്കുന്നില്ല. അവര്‍ക്കു മുന്നില്‍ മാതൃകയില്ല. ആദ്യകാലത്ത് എല്ലാവരും കൂടെ ചേരുമ്പോള്‍ പലരുടെയും സംസാരങ്ങള്‍ കേള്‍ക്കാനും അറിയാനും ചിലത് അവഗണിക്കാനും വേണ്ടതിനെ സ്വീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും സാധിക്കുമായിരുന്നു. ഇന്നെല്ലാത്തിനും ആദ്യം ആശ്രയിക്കുന്നത് ഫോണും ഗൂഗിളും സോഷ്യല്‍ മീഡിയയെയുമാണ്. ഫോണിലൂടെ എത്രമാത്രം ബന്ധങ്ങളുണ്ടെങ്കിലും പെട്ടെന്നൊരു പ്രതിസന്ധി വന്നാല്‍ സമീപിക്കാനായി ഇടങ്ങളില്ലാതാകുന്ന സാഹചര്യം ഉണ്ട്. മറ്റൊരുദാഹരണമെടുത്താല്‍ അച്ഛനമ്മമാര്‍ രണ്ട് പേരും തൊഴിലെടുക്കുന്ന കുടുംബങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍,അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെല്ലാം കുട്ടികള്‍ കണ്ടുവരുന്നുണ്ട്. കുടുംബത്തിലെ ഇത്തരം കലഹങ്ങള്‍ കാണുന്ന കുട്ടികള്‍ക്ക് സ്‌നേഹ ബന്ധങ്ങള്‍, അതിന്റെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ തന്നെ വിശ്വാസമില്ലാതാകുന്ന അവസ്ഥയിലേക്കെത്തുന്നുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
കേരളത്തില്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളില്‍ കുട്ടികളും യുവാക്കളുടെയും പങ്ക് ഞെട്ടിപ്പിക്കുന്നതാണ്. അക്രമ മനോഭാവത്തിലേക്ക് പോകുന്ന സാഹചര്യം. മാനസികാരോഗ്യവും ഇത്തരമൊരു അവസ്ഥയും എങ്ങനെ ബന്ധപ്പെടുന്നു. അതിന്റെ തലങ്ങള്‍ വിശദമാക്കാമോ?
കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിച്ചിട്ടുണ്ട്. അതില്‍ വലിയ പങ്കുവഹിക്കുന്ന ഘടകങ്ങളാണ് ദീര്‍ഘകാല ലഹരി ഉപയോഗവും ഓണ്‍ലൈന്‍ ഗെയിമുകളുമെല്ലാം. അപക്വമായ തീരുമാനങ്ങളെടുക്കുന്ന സാഹചര്യത്തിലേക്ക് ഇതെല്ലാം കൊണ്ടെത്തിക്കുന്നുണ്ട്. വിശാലമായി കിടക്കുന്ന ഇന്റര്‍നെറ്റ് ലോകത്ത് മാത്രം ഒതുങ്ങുന്ന ചില ബന്ധങ്ങള്‍, പോണോഗ്രഫിയെല്ലാം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
തൊഴിലില്ലായ്മ, തുടര്‍ന്നുള്ള സാമ്പത്തിക അസ്ഥിരത എന്നിവ പ്രശ്‌ന കാരണങ്ങളാണ്. പലരും ഒരു ഫിക്‌സഡ് വേതനത്തിനൊന്നുമല്ല ജോലി ചെയ്യുന്നത്. ഇന്‍സെന്റീവിനെല്ലാമാണ് പലരുടെയും ജോലി. ടാര്‍ഗറ്റ് അച്ചീവ് ചെയ്യേണ്ടി വരും. ഇത് ജോലി സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. ബാധ്യതകകളും കുടുംബത്തിന്റെ പ്രതീക്ഷകളുമെല്ലാം സമ്മര്‍ദ്ദത്തിലേക്കെത്തിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂട്ടുന്നുണ്ട്. അതുപോലെ തന്നെയാണ് മെയില്‍ ഫീമെയില്‍ ജെന്‍ഡര്‍ റോളുകളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും സമ്മര്‍ദ്ദവും. ആണ്‍കുട്ടികള്‍ ചെയ്യണം, പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളെ അംഗീകരിക്കേണ്ടിയും എതിര്‍ക്കേണ്ടിയും വരുന്ന സമയത്ത് മാനസിക സമ്മര്‍ദ്ദം അവിടെ ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ എല്ലാ കുട്ടികളും തന്നെ സാധ്യതകള്‍ തേടി വിദേശത്തേക്ക് പോവുകയാണ്. പലരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കൊന്നുമല്ല പോകുന്നത്. എല്ലാം മടുത്ത് തിരിച്ചെത്തുന്ന യുവതയാണ്. പിന്നീടെന്ത് എന്ന ചോദ്യമാണ് അവക്ക് മുന്നില്‍. തൊഴിലില്ലായ്മ, അതിനെക്കറിച്ചുള്ള ചിന്തകള്‍ ഉറക്കമില്ലായ്മയിലേക്കും പ്രതിസന്ധികളെ അതിജീവിക്കാനാകാതെ വരുമ്പോള്‍ ലഹരി ഉപയോഗത്തിലേക്ക് വരെ എത്തിക്കുന്നുണ്ട്.
ഒരുപാട് അവസരങ്ങള്‍ നിലനില്‍ക്കുന്ന ഒരു കാലഘട്ടമാണിത്. സ്‌കൂള്‍ തലത്തില്‍ പലതിനും പരിമിതികള്‍ ഉണ്ടെങ്കില്‍ തന്നെ സാധ്യതകള്‍ പിന്നീടങ്ങോട്ടുണ്ട്. ഒരിക്കലും അക്കാദമിക് മികവില്‍ മാത്രമല്ല ഒരു കുട്ടിയുടെ ലൈഫ് സ്‌കില്ലുകളെ വിലയിരുത്താന്‍ പറ്റുന്നത്. അക്കാദമിക് മികവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആളുകളില്‍ അക്കാദമിക് മത്സര പ്രവണതയില്‍ നില്‍ക്കുന്നവരെ കാണാം. ജയം മാത്രമാണ് നല്ലതെന്നും തോല്‍വി പ്രശ്‌നമാണെന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഇവിടെ ഉണ്ടാകാം. ജീവിതത്തില്‍ ഒരു പ്രശ്‌നത്തെ നേരിടാനുള്ള പ്രാപ്തി ഒരു പക്ഷെ അക്കാദമിക് മികവ് മാത്രം പുലര്‍ത്തുന്ന ഒരാളെക്കാള്‍ മറ്റൊരാള്‍ക്ക് ഉണ്ടായേക്കും.REPRESENTATIVE IMAGE | WIKI COMMONS
മറ്റൊരു പ്രധാനപ്പെട്ട വിഷയം ജീവിതത്തില്‍ തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത രീതിയില്‍ രോഗാവസ്ഥകളിലേക്ക് പോകുന്ന ആളുകള്‍ തുടര്‍ന്നുണ്ടാകുന്ന ഭയത്താല്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നുണ്ട്. എന്തെല്ലാമാണ് ഇതിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ? die with dignity എന്ന നയം കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. തിരിച്ചു വരില്ല എന്ന സാഹചര്യത്തില്‍ രോഗിക്ക് സ്വയം മരണം തിരഞ്ഞെടുക്കാം. ആരോഗ്യ വകുപ്പിന്റെ കീഴില്‍ നിരവധി മാനദണ്ഡങ്ങളോടു കൂടിയാണ് ഇത് നടപ്പാക്കുന്നത്. കേരളവും ഇക്കാര്യത്തില്‍ ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്?എന്താണ് അഭിപ്രായം?
മുതിര്‍ന്ന ആളുകള്‍ അല്ലെങ്കില്‍ രോഗശയ്യയിയിലുള്ള ആളുകള്‍ക്കിടയിലുള്ള ആത്മഹത്യ പ്രവണതയെ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് എകാന്തത. രോഗം തന്നെ തരുന്ന ഡിപ്രസീവ് കണ്ടീഷനുണ്ട്, അത് കൂടാതെ സമൂഹത്തില്‍ നിന്നുമുള്ള അവഗണന കൂടി ചേരുമ്പോള്‍ ഉള്ള ബുദ്ധിമുട്ടുകള്‍, സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍, കുടുംബത്തിനുമേല്‍ വരുന്ന ഭാരം എല്ലാം തന്നെ ഇവരില്‍ തിരിച്ചുവരില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ട്. കര്‍ണാടകയില്‍ നടപ്പാക്കിയ ആശയത്തെക്കുറിച്ച് പറയുമ്പോള്‍, അതില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടോയെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. എല്ലാ പഴുതുകളും അടച്ചുള്ള നിയമം വരണം, നയരൂപീകരണ തലത്തില്‍ അതിന്റെ ചര്‍ച്ചകള്‍ നടക്കണം.
നിലവില്‍ എല്ലാതരത്തിലുമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാനായി മാനസികാരോഗ്യ ബോധവല്‍ക്കരണം ശക്തിപ്പെടുത്തണം. വിദ്യാഭ്യാസസ്ഥാപനങ്ങളിലും വീടുകളിലും തുറന്നു പറച്ചിലിനുള്ള ഇടങ്ങള്‍ കൂടണം, ആവശ്യമെങ്കില്‍ മനോരോഗ, മനഃശാസ്ത്ര മേഖലയിലുള്ളവരെ മുന്‍ധാരണകളും വിലയിരുത്തലുമില്ലാത്ത സമീപിക്കാനുള്ള മനസും ആളുകള്‍ക്കുണ്ടാവണം. സോഷ്യല്‍ മീഡിയ, മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം മാനസികാരോഗ്യത്തെക്കുറിച്ച് ആരോഗ്യകകരമായ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകണം. സോഷ്യല്‍ മീഡിയയും ഇന്‍ഫ്‌ളുവന്‍സേഴ്‌സുമാണ് മാതൃക എന്ന അബദ്ധ ധാരണകള്‍ മാറ്റിവച്ച്, ശാസ്ത്രീയ അവഗണനയെ മാറ്റിവച്ചു കൊണ്ടുള്ള സമീപനം എല്ലാവരും സ്വീകരിക്കണം.