.jpg)
Outlook
RSS നും മൗദൂദിസ്റ്റുകൾക്കും സിപിഎം ഹിന്ദുവിരുദ്ധരും മുസ്ലീംവിരുദ്ധരുമാകുന്നത് എന്തുകൊണ്ട്?
08 Jan 2025 | 9 min Read
കെ ടി കുഞ്ഞിക്കണ്ണൻ
സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ചതോടെ സിപിഎമ്മിനെതിരായ വലിയ വിവാദങ്ങളും ആക്ഷേപങ്ങളും ഉയർത്തിക്കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കമാണ് മുഖ്യധാര മാധ്യമങ്ങളും വലതുപക്ഷശക്തികളും നടത്തിക്കൊണ്ടിരിക്കുന്നത്. അത് സ്വാഭാവികമാണുതാനും.
കഴിഞ്ഞ 23-ാം പാർട്ടി കോൺഗ്രസിനുശേഷമുള്ള ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയസംഭവങ്ങളെ വിശകലനം ചെയ്യുകയും ബിജെപി സർക്കാരിനെതിരായ പ്രതിരോധങ്ങൾക്കും ബഹുജനമുന്നേറ്റങ്ങൾക്കും ദിശാബോധം നൽകിയ പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയം എത്രത്തോളം ഫലവത്തായിരുന്നുവെന്നുമാണ് സമ്മേളനങ്ങളിലെ പ്രതിനിധികൾ ചർച്ചചെയ്യുന്നത്. 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മൂന്നാം തവണയും അധികാരത്തിൽവന്നിരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ്-ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കുന്നതിലും ദേശീയാധികാരത്തിൽ നിന്ന് ബിജെപിയെ തൂത്തെറിയുന്നതിനുമാവശ്യമായ രാഷ്ട്രീയ സമീപനങ്ങളെ സംബന്ധിച്ച ചർച്ചകളാണ് അടിത്തട്ടുമുതൽ പാർട്ടി സമ്മേളനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.
പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയത്തെയും അത് ചർച്ചചെയ്യുന്ന പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെയും എല്ലാം സംബന്ധിച്ച് അജ്ഞതയിൽ നിന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ വിവാദങ്ങൾ കൊഴുപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വർഗീയ മതരാഷ്ട്രവാദനിലപാടുകൾ സ്വീകരിക്കുന്ന ആർഎസ്എസ്സിനെയെന്നപോലെ ജമാഅത്തെ ഇസ്ലാമിയെയും എതിർക്കുകയെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിതമായ നിലപാടാണ്. യുഡിഎഫ് നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന മൃദുഹിന്ദുത്വസമീപനത്തോടൊപ്പം ഇപ്പോൾ ന്യൂനപക്ഷ വർഗീയതീവ്രവാദസംഘങ്ങളുമായി പരസ്യമായ ബന്ധവും ആരംഭിച്ചിരിക്കുകയാണ്. സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ പ്രതിരോധിക്കാൻ എസ്ഡിപിഐയും ജമാഅത്തെഇസ്ലാമിയും പോലുള്ള ന്യൂനപക്ഷ മതരാഷ്ട്രവാദ സംഘങ്ങളുമായി ഐക്യപ്പെടുന്നതിൽ തെറ്റില്ലെന്ന അവസരവാദപരമായ സൈദ്ധാന്തികവ്യാഖ്യാനങ്ങളും യുഡിഎഫ് നേതാക്കൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും നേരിടുന്ന വെല്ലുവിളികൾ ഏറ്റെടുക്കാനും ഹിന്ദുത്വവാദികൾക്കെതിരായ വിശാല ഐക്യം വളർത്തിയെടുക്കാനും എല്ലാവിധ വർഗീയതീവ്രവാദശക്തികൾക്കുമെതിരാ
ഖിലാഫത്ത് നിസ്സഹകരണസമരത്തെ തുടർന്നുണ്ടായ ഹിന്ദു-മുസ്ലീം മൈത്രിയും ദേശീയൈക്യവും തകർക്കാനായിരുന്നു ഹിന്ദുമഹാസഭയും ആർഎസ്എസും മുസ്ലീംലീഗും ഒരേപോലെ ശ്രമിച്ചത്. ഈയൊരു സാഹചര്യത്തിലാണ് 1925ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി 'ഹിന്ദു-മുസ്ലീം പ്രോബ്ലംസ് ഇൻ ഇന്ത്യ' എന്ന ചരിത്രപ്രസിദ്ധമായ രേഖ പ്രസിദ്ധീകരിക്കുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രമുണ്ടാക്കാനുള്ള ഹിന്ദുമഹാസഭയുടെയും മുസ്ലീംലീഗിന്റെയും ശ്രമങ്ങൾ ദേശീയപ്രസ്ഥാനത്തെ തകർക്കാനുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വ താൽപ്പര്യങ്ങളിൽ നിന്നുള്ളതായിരുന്നു എന്നാണ് ആ രേഖ വിശദീകരിച്ചത്. അതുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കറകളഞ്ഞ മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്നും ഹിന്ദുരാഷ്ട്രവാദത്തിനും മുസ്ലീം രാഷ്ട്രവാദത്തിനുമെതിരെ പ്രചാരണക്യാമ്പയിൻ ഏറ്റെടുക്കണമെന്നുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിർദ്ദേശിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈയൊരു ഇടപെടലിന്റെ ഭാഗമായിട്ടാണ് 1927ലെ ഗോഹട്ടി എഐസിസി സമ്മേളനത്തിൽ അവതരിപ്പിക്കുവാൻ കോൺഗ്രസ് വർക്കിങ് കമ്മറ്റി വർഗീയതക്കെതിരെ മതനിരപേക്ഷ നിലപാടിന്റെ ആവശ്യകതയും പ്രസക്തിയും വിശദീകരിച്ചുകൊണ്ട് പ്രമേയം തയ്യാറാക്കുന്നത്. ആ പ്രമേയം തയ്യാറാക്കാനും അവതരിപ്പിക്കാനും ജവഹർലാൽ നെഹ്‌റു ചുമതലപ്പെടുത്തിയത് എം.എൻ.റോയിയെയായിരുന്നു. ഈ ചരിത്രമൊക്കെ ഇവിടെ സാന്ദർഭികമായി സൂചിപ്പിച്ചത് ഇരു മതരാഷ്ട്രവാദങ്ങളെയും വർഗീയതയെയും എതിർത്തുകൊണ്ടാണ് ദേശീയപ്രസ്ഥാനം മുന്നോട്ടുപോയതും ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതും എന്ന കാര്യം ഓർമ്മിപ്പിക്കാനാണ്.

ജമാഅത്തെഇസ്ലാമിയെയും അവരുടെ മതരാഷ്ട്രവാദത്തെയും എതിർക്കുന്നത് മുസ്ലീംവിരുദ്ധമാണെന്നും സിപിഎം ഒരു മുസ്ലീം വിരുദ്ധ പാർട്ടിയാണെന്നും വരുത്തിതീർക്കാനുള്ള വലതുപക്ഷ രാഷ്ട്രീയക്കാരുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും നീക്കങ്ങൾ ഈയൊരു ചരിത്ര പശ്ചാത്തലത്തിൽ നിന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ആർഎസ്എസ്സിനെയും ഹിന്ദുരാഷ്ട്രവാദത്തെയും എതിർക്കുമ്പോൾ അവർക്ക് സിപിഎം ഹിന്ദുവിരുദ്ധ പാർട്ടിയാണല്ലോ. അതേ യുക്തിയിൽ നിന്നാണ് ജമാഅത്തെ ഇസ്ലാമിസംഘത്തോടൊപ്പം ചേർന്ന് മുസ്ലീംലീഗും ഒരു വിഭാഗം കോൺഗ്രസുകാരും സിപിഎമ്മിനെ മുസ്ലീം വിരുദ്ധപാർട്ടിയാക്കി ചിത്രീകരിക്കാനുള്ള തറവേലകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
സിപിഎം ഒരു മുസ്ലീംവിരുദ്ധ പാർട്ടിയാണെന്ന നരേഷൻ സൃഷ്ടിച്ചെടുക്കാനുള്ള ഹീനമായ പ്രചാരണതന്ത്രങ്ങളാണ് ജമാഅത്തെഇസ്ലാമിയും എസ്ഡിപിഐയും അവരുടെ രാഷ്ട്രീയ അജണ്ടയിൽ വീണുകിടക്കുന്ന മുസ്ലീംലീഗും ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അവരോട് ചേർന്ന് മുസ്ലീംലീഗും സിപിഎം മുസ്ലീംവിരുദ്ധപാർട്ടിയാണെന്ന പ്രചണ്ഡമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷസമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർ ഇടതുപക്ഷത്തോടൊപ്പം ചേരുന്നത് തടയുകയെന്ന രാഷ്ട്രീയ അജണ്ടയിൽനിന്നാണ് ഇത്തരം അപവാദപ്രചരണങ്ങൾ വരുന്നത്. 1970കളോടെ സാർവ്വദേശീയതലത്തിൽ തന്നെ ശക്തിപ്പെട്ടുവന്ന വർഗീയ-മതരാഷ്ട്രവാദ അജണ്ടയുമായി ചേർന്നാണ് ഹൈന്ദവ, മുസ്ലീം, ക്രൈസ്തവ മതവിശ്വാസികൾക്കിടയിൽ കമ്മ്യൂണിസ്റ്റുവിരുദ്ധ പ്രചാരണം ശക്തിപ്പെട്ടത്.
കേരളത്തിന്റെ സവിശേഷസാഹചര്യത്തിൽ ക്രിസ്ത്യൻ മുസ്ലീം മതന്യൂനപക്ഷങ്ങൾ ജനസംഖ്യയിൽ പകുതിയോളം വരും. ഈ രണ്ട് മതവിഭാഗങ്ങളും പൊതുവെ സുസംഘടിതരുമാണുതാനും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ മതനിരപേക്ഷരാഷ്ട്രീയത്തിന്റെ സ്വാധീനംമൂലം ന്യൂനപക്ഷങ്ങൾ മതപരമായ കടുത്ത വിവേചനമോ അവശതയോ ഇവിടെ അനുഭവിക്കേണ്ടിവരുന്നില്ല. എന്നാൽ സാർവദേശീയതലത്തിൽ ശക്തിപ്പെട്ടുവന്ന ഇസ്ലാമോഫോബിയയും ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയം അധികാരത്തിലിരിക്കുന്നതും കേരളത്തിലെയും മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

കേരളത്തിൽ സാമ്പത്തികമായി ഗണ്യമായൊരു ധനികവിഭാഗം ക്രിസ്ത്യൻ ന്യൂനപക്ഷത്തിലെന്നപോലെ മുസ്ലീം ന്യൂനപക്ഷത്തിലും ഉയർന്നുവന്നിട്ടുണ്ട്. ഇവരാണ് സമുദായനേതൃത്വമായി പലപ്പോഴും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ ഈ സമ്പന്നപ്രമാണിമാരുടെ താൽപര്യം സംരക്ഷിക്കാനുള്ള സമ്മർദ്ദതന്ത്രങ്ങളുടെ രാഷ്ട്രീയമാണ് പലപ്പോഴും മുസ്ലീംലീഗ് നേതൃത്വം അനുവർത്തിച്ചിട്ടുള്ളത്. ഇവരെ സംബന്ധിച്ചിടത്തോളം സമുദായതാൽപ്പര്യം, സമുദായപ്രാതിനിധ്യം എന്നതെല്ലാം അധികാരരാഷ്ട്രീയത്തിലിടപെടാനുള്ള വഴികൾ മാത്രമാണ്. ഇവർക്ക് അധികാരം പങ്കിടുന്നതിന് ബിജെപിയുമായി വരെ കൂട്ടുകൂടുന്നതിന് പോലും മടിയില്ല എന്നതാണ് യാഥാർത്ഥ്യം. 1991ലെ കോ-ലീ-ബി സഖ്യം ഈ ബാന്ധവത്തിന്റെ ലജ്ജാകരമായ ചരിത്രമാണ്.
സിപിഎം ന്യൂനപക്ഷവിരുദ്ധ പാർട്ടിയാണെന്ന പ്രചാരണമാണ് ജമാഅത്തെഇസ്ലാമിയും അതേറ്റെടുത്തുകൊണ്ട് ലീഗ്, കോൺഗ്രസ് നേതാക്കളുമിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ജമാഅത്തെഇസ്ലാമിയെയും എസ്ഡിപിഐയെയും അവരുടെ മതരാഷ്ട്രവാദ നിലപാടുകളെയും വിമർശിക്കുന്നത് എങ്ങനെയാണ് മുസ്ലീം വിരുദ്ധമാവുക? ഗോൾവാൾക്കറിസം പോലെ മതവിദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രപദ്ധതിയാണ് മൗദൂദിസവുമെന്ന കാര്യത്തിൽ ആർക്കാണ് സംശയമുള്ളത്. ജമാഅത്തെഇസ്ലാമിയെയും വെൽഫെയർപാർട്ടിയെയും മതനിരപേക്ഷ പ്രസ്ഥാനമായി വേഷമിടുവിച്ച് ഒപ്പം കൂട്ടാനുള്ള ഒരുവിഭാഗം ലീഗ്, കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങൾ ചരിത്രത്തെയും മൗദൂദിയൻ മതരാഷ്ട്രസിദ്ധാന്തങ്ങളെയും സംബന്ധിച്ച കുറ്റകരമായ അജ്ഞത പടർത്തുന്നതാണ്. കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി ജമാഅത്തെഇസ്ലാമിക്കാർ ഉത്തരാധുനിക വാചകമടികളിലൂടെയും ഇരവാദനിലപാടുകളിലൂടെയും തങ്ങളുടെ മതരാഷ്ട്രവാദ അജണ്ടയെ ഒളിച്ചുകടത്താനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്ലാമിന്റെ ആവിർഭാവദർശനങ്ങളോ സാമൂഹിക സമീപനങ്ങളോ ആയി മൗദൂദിയുടെ മതരാഷ്ട്രവാദത്തിന് ഒരു ബന്ധവുമില്ല. മതാധികാരത്തെയും ദൈവാധികാരത്തെയും സംബന്ധിച്ച മൗദൂദിയൻ സിദ്ധാന്തങ്ങൾ ആർ എസ് എസ്സിന്റെ ഹിന്ദുരാഷ്ട്രവാദത്തിന്റെ മറുപുറംകളി മാത്രമാണ്. സിപിഎമ്മും ഇടതുപക്ഷവും ഇരുകൂട്ടരുടെയും മതരാഷ്ട്രവാദത്തിനും വിദ്വേഷമുണ്ടാക്കി വിഭജനവും ധ്രുവീകരണവുമുണ്ടാക്കാനുള്ള വർഗീയ അജണ്ടയ്ക്കും എതിരാണെന്നതാണ് ഇരുകൂട്ടരെയും അസഹിഷ്ണുക്കളാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഹിന്ദുത്വവർഗീയവാദികൾ സിപിഎമ്മിനെ മുസ്ലീംപ്രീണനം നടത്തുന്ന പാർട്ടിയായും മുസ്ലീംവർഗീയവാദികൾ സിപിഎമ്മിനെ ഹിന്ദുത്വാനുകൂല പാർട്ടിയായും അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്

കോൺഗ്രസ് ഹിന്ദുത്വവുമായി സന്ധിചെയ്തും മുസ്ലീം വർഗീയപ്രീണനം നടത്തിയും ഇരുചേരികളിലെയും സമ്പന്നതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇരുകൂട്ടർക്കും കോൺഗ്രസിനോട് വിരോധമോ ശത്രുതയോ ഇല്ല. ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിലെ സമ്പന്നവിഭാഗങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനാണ് എല്ലാകാലത്തും നോക്കിയിട്ടുള്ളത്. എല്ലാ കാലത്തും എല്ലാ ജാതി സമുദായ വിഭാഗങ്ങളെയും കമ്മ്യൂണിസ്റ്റുകാർക്കെതിരെ തിരിച്ചുവിടാനാണ് അവർക്കിടയിൽ സ്വാധീനം ചെലുത്തുന്ന സമ്പന്ന പ്രമാണിവർഗങ്ങൾ ശ്രദ്ധിച്ചിട്ടുള്ളത്.
സമുദായത്തിലെ പുത്തൻ വരേണ്യവിഭാഗങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ തന്നെയാണ് ആഗോളരാഷ്ട്രീയ ഇസ്ലാമിസവുമായി ബന്ധപ്പെട്ട ജമാഅത്തെഇസ്ലാമിയും എസ്ഡിപിഐയുമെല്ലാം കേരളത്തിൽ സജീവമായത്.
സിപിഎം, അത് പിന്തുടരുന്ന മതനിരപേക്ഷ ജനാധിപത്യ നിലപാടുകളിൽ നിന്നാണ് ഇന്ത്യൻ സാഹചര്യത്തിലെ ന്യൂനപക്ഷപ്രശ്നങ്ങളെ കാണുന്നത്. താൽക്കാലികമായ രാഷ്ട്രീയനേട്ടങ്ങൾക്കോ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കോ ആയി ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതോ എതിർക്കുന്നതോ ആയ രാഷ്ട്രീയമല്ല സിപിഎമ്മിന്റേത്. പാർലമെന്ററി തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഘടനകൾ സ്വയം മുന്നോട്ടുവന്ന് പ്രഖ്യാപിക്കുന്ന പിന്തുണയെ ഒരർത്ഥത്തിലും ഒരു രാഷ്ട്രീയസഖ്യത്തിന്റെ ഭാഗമായി കാണാനാവില്ല.
ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ജമാഅത്തെഇസ്ലാമി മുൻകാലങ്ങളിൽ നൽകിയ പിന്തുണയുടെ അടിസ്ഥാനത്തിൽ ജമഅത്തെഇസ്ലാമിയെപോലുള്ള സംഘടനയുമായി രാഷ്ട്രീയസഖ്യത്തിലായിരുന്നു സിപിഎം എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. വർഗീയ മതരാഷ്ട്രവാദികളുമായി രാഷ്ട്രീയസഖ്യമുണ്ടാക്കുക എന്ന സമീപനം സിപിഎം ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. കേരളത്തിൽ പല തദ്ദേശഭരണസ്ഥാപനങ്ങളിലും വെൽഫെയർപാർട്ടി, എസ്ഡിപിഐ എന്നിവരുടെ പിന്തുണയോടെയാണ് സിപിഎം ഭരിക്കുന്നതെന്ന മാധ്യമപ്രചരണം വസ്തുതാവിരുദ്ധമാണ്.

സിപിഎമ്മിന്റെ പാർട്ടി പരിപാടിയിൽ 5:9 ഖണ്ഡികയിൽ ന്യൂനപക്ഷങ്ങളുടെ ഇന്ത്യയിലെ പൊതുസ്ഥിതി വിശകലനം ചെയ്തുകൊണ്ട് എഴുതിയിട്ടുള്ളത്;
''ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് ഉറപ്പ് നൽകിയ അവകാശങ്ങൾ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നില്ല. മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് സാമ്പത്തികവും സാമൂഹികവുമായ അവസരസമത്വം ലഭിക്കാതെ പോവുകയും അവർ വിവേചനത്തിന് ഇരയാവുകയും ചെയ്യുന്നു. മുസ്ലീങ്ങൾക്കെതിരെ വർഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയുമാണ്. ആർ എസ് എസും, അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമൂഹത്തെ കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത് അന്യതാബോധവും അരക്ഷിതത്വവും വളർത്തുന്നു. ഇത് മതമൗലിക വാസനകൾ വളർത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷവർഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മർമ്മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ''.
മലബാർകലാപവും ബ്രിട്ടീഷ് ഗവൺമെന്റ് മലബാറിലെ മുസ്ലീങ്ങൾക്കെതിരായി സ്വീകരിച്ച വിവേചനപരമായ നിയമങ്ങളും ലീഗുകാർ പിന്തുണച്ച കോൺഗ്രസിന്റെ മദ്രാസ് സർക്കാർ സ്വാതന്ത്ര്യത്തിനുശേഷവും എടുത്തുകളയാൻ തയ്യാറായില്ല എന്നത് ഒരു ചരിത്രവസ്തുതയാണ്. 1957ൽ ഇ എം എസ് സർക്കാരാണ് മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ പ്രത്യേക അനുമതി വേണമെന്ന നിയമം എടുത്തുകളഞ്ഞത്. അതേപോലെ മലബാർ സ്പെഷ്യൽ പൊലീസിൽ മുസ്ലീങ്ങൾക്ക് റിക്രൂട്ട്മെന്റ് അനുവദിച്ചിരുന്നില്ല. ആ വിവേചനപരമായ വ്യവസ്ഥയും എടുത്തുകളഞ്ഞത് ഇ എം എസ് സർക്കാരാണ്.
അന്നതിനെയെല്ലാം 'മക്ക-മോസ്‌കോ' സഖ്യമെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് കോൺഗ്രസ്സുകാരും ഹിന്ദുമഹാസഭക്കാരും ചെയ്തത്. മുസ്ലീം പ്രശ്നത്തിൽ എപ്പോഴും ആർഎസ്എസ്സിനും ജനസംഘത്തിനും കോൺഗ്രസുകാർക്കും ഒരേ ഭാഷ്യമായുരുന്നുവെന്ന കാര്യം പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ അപവാദപ്രചരണത്തിൽ കുടുങ്ങിപ്പോയവർ മറന്നുപോകരുത്. മലപ്പുറം ജില്ല രൂപീകരണത്തെപ്പോലും ജനസംഘത്തോടൊപ്പം ചേർന്ന് കുട്ടിപാക്കിസ്ഥാൻ വിവാദമാക്കിയവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.

സ്വാതന്ത്ര്യലബ്ധിയിലേക്ക് രാജ്യം അടുക്കുന്ന ഘട്ടത്തിലാണ് മദ്രാസ് സർക്കാർ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാനുള്ള ഭീകരനിയമങ്ങൾ ഓർഡിനൻസായി ഇറക്കിയത്. മലബാറിൽ എല്ലാ വിഭാഗത്തിലുംപെട്ട പാവപ്പെട്ടവരെ ഏകോപിച്ച് അവർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുമുള്ള ഐക്യമുന്നണിക്കായി എല്ലാവരും ഒന്നിക്കണമെന്ന നിർദ്ദേശമാണ് കമ്യൂണിസ്റ്റ് പാർട്ടി ആ കാലഘട്ടത്തിൽ മുന്നോട്ടുവെച്ചത്. കോൺഗ്രസും ലീഗും ഉൾപ്പെടെ ഒരു ഐക്യമുന്നണിയുണ്ടാക്കി ഇന്ത്യൻ ജനതയുടെ ഏകകണ്ഠമായ ആവശ്യം അനിഷേധ്യമാക്കിതീർക്കാനായി പ്രവർത്തിക്കണമെന്ന പി. കൃഷ്ണപിള്ളയുടെ പ്രസ്താവന വലിയരീതിയിലാണ് മലബാറിലെ ജനങ്ങൾ സ്വീകരിച്ചത്.
ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റുകാരെ അടിച്ചമർത്തുന്ന കോൺഗ്രസ് സർക്കാരുകളുടെ നിലപാടുകൾക്കെതിരെ മുസ്ലീംലീഗ് നേതാവ് കെ.എം.സീതിസാഹിബ് രംഗത്തുവന്നത്. അദ്ദേഹം കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന റൗലത് ആക്ടിന് സമാനമായ ഭീകരനിയമം പിൻവലിക്കണമെന്നും പൗരസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം നിയമങ്ങളെ ന്യായീകരിക്കുന്നത് അവസാനിപ്പിച്ച് കോൺഗ്രസുകാർ മുമ്പത്തെപോലെ ഇത്തരം നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയാണ് വേണ്ടതെന്നും സീതിസാഹിബ് ആവശ്യപ്പെട്ടു. ഹിന്ദു-മുസ്ലീം ഐക്യം വളരെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വിഭജനത്തിന്റെ മുറിവുകളും വിദ്വേഷവും കേരളത്തിൽ തടയണമെന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ്പാർട്ടി ആ ഘട്ടത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രഭാഷണപരമ്പര കോഴിക്കോട് സംഘടിപ്പിച്ചത്. മുസ്ലീങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യസമരവും എന്നതായിരുന്നു വിഷയം. ന്യൂനപക്ഷ അവകാശങ്ങളോട് സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വമായ കോൺഗ്രസ്സെടുക്കുന്ന നിഷേധാത്മകമായ സമീപനങ്ങളെ തുറന്നുകാണിക്കുന്നതും ഹിന്ദു-മുസ്ലീം ഐക്യവും മതസൗഹാർദ്ദവും ഉറപ്പുവരുത്തുന്നതുമായ ഒരു ഇടപെടലായിരുന്നു മുതലക്കുളത്ത് നടന്ന ആ പ്രഭാഷണ പരമ്പര.
ഇതിനെയൊക്കെ കോൺഗ്രസിലെ സവർണനേതാക്കൾ 'അവിശുദ്ധ മോസ്‌കോ- മക്ക ബന്ധം' എന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. മൃദുഹിന്ദുത്വവാദികളായ കോൺഗ്രസിനെ ആദർശവൽക്കരിച്ച് ഇടതുപക്ഷത്തെ തകർക്കാനുള്ള ക്വട്ടേഷൻ പണിയെടുക്കുന്ന വർഗീയ തീവ്രവാദിസംഘങ്ങളോടൊപ്പം ചേർന്ന ലീഗ് നേതാക്കൾ ഈ ചരിത്രമൊക്കെ വിസ്മരിച്ചുകളയുകയാണ്.
കേരളത്തിലിപ്പോൾ നടക്കുന്ന സിപിഎം വിരുദ്ധ പ്രചാരവേലയുടെ രാഷ്ട്രീയപശ്ചാത്തലത്തെ പരിശോധിച്ചുപോകാം. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ആരംഭിച്ച കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ അത്യന്തം ക്ഷുദ്രവും ഭീകരവുമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കേരളം കടന്നുപോകുന്നത്. ആർഎസ്എസ് മുതൽ ജമാഅത്തെഇസ്ലാമി വരെ നീണ്ടുകിടക്കുന്ന സർവ്വ-സ്വത്വരാഷ്ട്രീയ പ്രതിലോമസംഘങ്ങളും കേരളത്തിലെ ഇടതുപക്ഷസർക്കാരിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമെതിരായ പ്രചണ്ഡമായ അപവാദപ്രചരണങ്ങൾ അഴിച്ചുവിടുകയാണ്. മതനിരപേക്ഷതക്കും ജനാധിപത്യത്തിനും ജനജീവിതത്തെ തകർക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നുവെന്നതാണ് ബിജെപിയെന്നപോലെ കോൺഗ്രസുകാരെയും ഇടതുപക്ഷവിരുദ്ധ നുണപ്രചരണങ്ങളുടെ കാളകൂടവിഷം വമിപ്പിക്കുന്നവരായി അധഃപതിപ്പിച്ചിരിക്കുന്നത്.

ഇന്ന് സർവ്വമാന മതരാഷ്ട്രവാദികൾക്കും വംശീയഭീകരർക്കും ലോകമാകെ ചോരപ്പുഴകൾ സൃഷ്ടിച്ച് അഴിഞ്ഞാടാൻ കഴിയുന്നത് സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെയും തിരോധാനമുണ്ടാക്കിയ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള നവലോകക്രമം കെട്ടിപ്പടുക്കാനുള്ള ബാൾക്കനൈസേഷൻ പദ്ധതികളുടെ ഭാഗമാണ് സയണിസവും രാഷ്ട്രീയ ഇസ്ലാമിസവും ഹിന്ദുത്വവും ഉൾപ്പെടെയുള്ള മതവംശീയ ഭീകരപ്രസ്ഥാനങ്ങളെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഏഷ്യൻ ഉപഖണ്ഡത്തിൽ ജനസംഖ്യയുടെ 35% പേർ ജീവിക്കുന്ന രാജ്യങ്ങളിലും അവിടുത്തെ ജനങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയിലാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ചൈന, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ആഗോളവൽക്കരണ നയങ്ങൾക്കും ഫ്യൂഡൽ മതവംശീയശക്തികൾക്കുമെതിരായ പോരാട്ടങ്ങളിലൂടെയാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടികൾ ഭരണം കയ്യാളുന്നത്. ഇന്ത്യയിലാണെങ്കിൽ ജനജീവിതത്തെ തകർക്കുന്ന, രാജ്യത്തിന്റെ ദേശീയപരമാധികാരത്തെയും സ്വാശ്രയത്വത്തെയും തകർക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷം മാത്രമാണ്. ഭൂരിപക്ഷതാവാദമുയർത്തി ഹൈന്ദവധ്രുവീകരണമുണ്ടാക്കാനും മതരാഷ്ട്രമുണ്ടാക്കാനുമുള്ള ആർ എസ് എസിന്റെ നീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിർത്തുപോരുന്നത് ഇടതുപക്ഷം മാത്രമാണ്.
ഇടതുപക്ഷത്തെയും സി പി എമ്മിനെയും ആർ എസ് എസ് ബന്ധമുള്ളവരാണെന്ന നരേഷൻ സൃഷ്ടിച്ച് തകർക്കാമെന്ന് വ്യാമോഹിക്കുന്ന ജമാഅത്തെഇസ്ലാമി-എസ്.ഡി.പി.ഐയും

വർഗീയതക്കെതിരായ വർഗഐക്യത്തിന്റെയും മതരാഷ്ട്രവാദത്തിനെതിരെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയുടെയും മുദ്രാവാക്യം മുന്നോട്ടുവെച്ചാണ് ഇടതുപക്ഷം പ്രവർത്തിക്കുന്നത്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വർഗരാഷ്ട്രീയത്തെയും സാമ്രാജ്യത്വവിരുദ്ധ ജനാധിപത്യദേശീയതയെയും ആർ.എസ്.എസ് മാത്രമല്ല ജമാഅത്തെഇസ്ലാമിയും ഭയപ്പെടുന്നു. സർവ്വ മതരാഷ്ട്രവാദികളും സാമ്രാജ്യത്വവിരുദ്ധ ജനാധിപത്യദേശീയതക്കെതിരായിട്ടാണ്
എന്നാൽ, ഇടതുപക്ഷം രാമപ്രതിഷ്ഠാ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് അതിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. അങ്ങനെയാണ് ഇന്ത്യാമുന്നണിയിലെ കക്ഷികളെയാകെ രാമപ്രതിഷ്ഠയിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്കെത്തിച്ചത്. മൃദുഹിന്ദുത്വവാദികളായ കോൺഗ്രസുകാർ മാത്രമല്ല ഇന്ത്യാമുന്നണിയിലെ ഒട്ടുമിക്ക രാഷ്ട്രീയപാർട്ടികളും അതിൽ പങ്കെടുക്കുമായിരുന്ന സാഹചര്യത്തെ ഒഴിവാക്കിച്ചതും ഇന്ത്യാമുന്നണിയുടെ മതനിരപേക്ഷ ഉള്ളടക്കം തകർക്കപ്പെടാതെ സംരക്ഷിച്ചതും ഇടതുപക്ഷത്തിന്റെ നിലപാടാണ്. ആർ.എസ്.എസിന്റെ മറുപുറം കളിക്കുന്ന ജമാഅത്തെഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും അവരുടെ പ്രത്യയശാസ്ത്രവേലകളിൽ വീണുപോയിരിക്കുന്ന ലീഗുകാരും ഇടതുപക്ഷമാണ് മതനിരപേക്ഷതക്കുവേണ്ടിയുള്ള ഇന്ത്യൻജനതയുടെ പോരാട്ടത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നത് എന്ന ചരിത്രപരമായ വസ്തുതയെ ഭയപ്പെടുന്നവരാണ്.
തങ്ങളുടെയും മതരാഷ്ട്രവാദത്തിന് ഭീഷണിയാണ് ഇടതുപക്ഷമെന്ന തിരിച്ചറിവിലാണ്, ആർ എസ് എസ് ചെയ്യുന്നതുപോലെ തന്നെ അവരും സിപിഎമ്മിനെയും ഇടതുപക്ഷത്തെയും നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഹിന്ദുപാർട്ടിയാണെന്നുവരെയുള്ള നരേഷൻ സൃഷ്ടിച്ചെടുക്കാനുള്ള ഉത്തരാധുനിക അഭ്യാസങ്ങളാണ് ജമാഅത്തെഇസ്ലാമിയും അവരുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ അനുചരന്മാരും നടത്തിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസ് മേധാവി മോഹൻഭഗവത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ തകർത്താൽ കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടക്കെതിരായ രാഷ്ട്രീയ പോരാട്ടം ദുർബലമാകുമെന്നും കോൺഗ്രസ് പോലെയുള്ള മൃദുഹിന്ദുത്വപാർട്ടിയുടെ ഭൂരിപക്ഷ നേതാക്കളും ബിജെപിയിൽ എത്തിച്ചേരുമെന്നാണ് ആർഎസ്എസ് കണക്കുകൂട്ടുന്നത്.

സാർവദേശീയതലത്തിലും നമ്മുടെ രാജ്യത്തും നടന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വശക്തികൾക്കും മതരാഷ്ട്രവാദികൾക്കുമെതിരായിട്ടു
ബിജെപി മുന്നോട്ടുവെക്കുന്ന കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടക്കെതിരെ വ്യക്തമായ ബദൽ നയങ്ങൾ മുന്നോട്ടുവെച്ച് പോരാടുന്ന ഇന്ത്യയിലെ ഏക ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. ആഗോളവൽക്കരണനയങ്ങൾക്കും മതരാഷ്ട്രവാദത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന് കരുത്തായി നിലകൊള്ളുന്ന കേരളത്തെയും ഇടതുമുന്നണി സർക്കാരിനെയും കരിതേച്ചു കാണിക്കുകയും തകർക്കുകയുമാണ് ഹിന്ദുത്വവാദികളുടെ അജണ്ട. കോർപ്പറേറ്റ് ഹിന്ദുത്വഅജണ്ടയിലാണ് ആർഎസ്എസ്സും ജമാഅത്തെഇസ്ലാമിയും ഒന്നിക്കുന്നതെന്ന് തിരിച്ചറിയണം. ഗോൾവാൾക്കറെപോലെ മൗദൂദിയും സ്വാതന്ത്ര്യസമരത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്ത മതരാഷ്ട്രവാദിയാണ്. ജമാഅത്തെഇസ്ലാമിക്കാർ ഇക്കാര്യമാണ് കൗശലപൂർവ്വം മറച്ചുപിടിക്കുന്നത്. ആർഎസ്എസിനെ പോലെ മൗദൂദിയുടേതും രാജ്യദ്രോഹത്തിന്റെയും ബ്രിട്ടീഷ് സേവയുടെയും പ്രത്യയശാസ്ത്രമാണ്. മൗദൂദിയുടെ വീക്ഷണമനുസരിച്ച് ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടിയു
മാത്രമല്ല ഇത്തരമൊരു നീക്കം നടത്തുമ്പോൾ അത് മൂകമായി നോക്കിനിൽക്കുക എന്നതും മുസ്ലീമിന് ഹറാമാണ് (തഹരിക്കേ ആസാദി ഔർ മുസൽമാൻ പേജ് 81). ഖുതുബാത്തിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി സമരം ചെയ്യുന്നവൻ കപടവിശ്വാസികളായിട്ടാണ് മൗദൂദി വിശേഷിപ്പിച്ചിട്ടുള്ളത്. ''പ്രജായത്തം നടപ്പിൽ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്ത് പറയാനാണ്?'' (ഖുതുബാത്ത്, പേജ് 14).

എത്രത്തോളം വിഭാഗീയമാണ് മൗദൂദിയുടെ ആശയങ്ങളെന്ന് വെളിവാക്കുന്നതാണ് വിദ്യാഭ്യാസത്തോടും സർക്കാർ ഉദ്യോഗപദവികളോടും തിരഞ്ഞെടുപ്പിനോടുമെല്ലാം അദ്ദേഹം എടുത്ത നിലപാടുകൾ. അത് ജമാഅത്ത് ഇസ്ലാമിക്കാർ പോലും പറയാൻ മടിക്കുന്നതും കൗശലപൂർവം മറച്ചുപിടിക്കുന്നതുമാണല്ലോ. വിഭാഗീയതയോടെ മൗദൂദി എഴുതുന്നത്; ''നിങ്ങളുടെ ആദർശം സത്യമാണെങ്കിൽ മറ്റൊരു ദീനിൽ നിന്നുകൊണ്ട് നിങ്ങൾക്ക് സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ ഇതര ദീനുകൾക്ക് സേവനം ചെയ്യുകയും ആ സേവനത്തിൽ നിന്നും ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാൽനീട്ടി ഉറങ്ങുകയും ചെയ്യുന്നത്?'' (ഖുതുബാത്ത്).
ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ പ്രബോധനത്തിൽ 1953 ഡിസംബർ 15ൽ മൗദൂദിയുടെ ഈ നിലപാടിനെ വിശദീകരിച്ചുകൊണ്ട് എഴുതിയത്; ''ഇസ്ലാമികവിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്ക് കീഴിൽ ഉദ്യോഗങ്ങൾക്കും സീറ്റുകൾക്കും മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്.'' 1953 സെപ്തംബറിലെ പ്രബോധനം; ''ഒരിസ്ലാമിക ഗവൺമെന്റിന്റെ ജോലിയിൽ നിന്നും ലഭിച്ച തൊണ്ടയിൽ നിന്നും കീഴ്പ്പോട്ടിറക്കുന്ന റൊട്ടിക്കഷ്ണം പോലും ഹലാലും പരിശുദ്ധവുമാണോ അതല്ല, താഗൂത്തിന് സേവനം ചെയ്തു കരസ്ഥമാക്കിയതാണോ എന്നൊന്നും ഈ 'മുത്തലികൾ' നോക്കുകയില്ല മറിച്ച്, അവരുടെ ദൃഷ്ടിയിൽ പ്രാധാന്യമർഹിക്കുന്നത് ആ ഹറാമു തിന്നതിന് ശേഷം വെള്ളം ഇടതു കൈകൊണ്ടാണോ കുടിച്ചത് എന്നതിലാണ്''.
സാർവ്വലൗകികമായ മാനവികതക്കും മനുഷ്യവിമോചനത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങളെയും മൗദൂദി അങ്ങേയറ്റം ശത്രുതയോടും ഒരുതരം വംശീയവിദ്വേഷത്തോടെയുമാണ് കാണുന്നത്. മാർക്സിനെയും അദ്ദേഹത്തിന്റെ ചിന്താപദ്ധതികളെയും പറ്റി മൗദൂദിയുടെ നിലപാട് ഇങ്ങനെയായിരുന്നു; ''ഒരു ജർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതും റഷ്യയിൽ തഴച്ച് വളർന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം.'' മൗദൂദിക്ക് മതനിരപേക്ഷതയോടും ദേശീയതയോടും ജനാധിപത്യത്തോടുമെല്ലാം ഇതേ സമീപനം തന്നെയാണ്. ഗോൾവാൾക്കറിസമെന്നതുപോലെ മൗദൂദിസത്തെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നുവെന്നതാണ് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ജമാഅത്തെഇസ്ലാമിക്കാരുടെ ശത്രുവാക്കുന്നത്. കോൺഗ്രസുകാർ ഈ രാജ്യദ്രോഹ ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രത്തോട് ഹിന്ദുത്വത്തോടെന്നപോലെ കൗശലപൂർവ്വം മൃദുസമീപനം സ്വീകരിക്കുകയോ അതുമായി സന്ധിചെയ്യുകയോ ചെയ്യുന്നു.
#outlook
Leave a comment